സോളാര്‍ അപകീര്‍ത്തി കേസ്; ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്ക് സ്റ്റേ

Web Desk

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരായ മാനനഷ്ട കേസ് വിധിക്ക് സ്റ്റേ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹർജിയില്‍ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ സ്‌റ്റേ ചെയ്തത്. 22ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുഭാഗത്തിനും വാദങ്ങള്‍ ഉന്നയിക്കാം.

മാനനഷ്ട കേസില്‍ വി.എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവ്. ഇതാണ് ജില്ലാ കോടതി സ്‌റ്റേ ചെയ്തത്. 2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

error: Content is protected !!