കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ ഗുരുപൂജ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് മുക്കത്തിന്റെ സ്വന്തം കലാകാരനായ മുക്കം സലീം

മുക്കം : 40 വർഷത്തിലധികമായി കലാരംഗത്ത് നടത്തിയ കലാ സമർപ്പണത്തിന്റെ അംഗീകാരം ആയിട്ടാണ് 2024ലെ കേരള സംഗീത നാടക അക്കാദമിയുടെ മൃദംഗ വിഭാഗത്തിൽ മുക്കം സലീമിന് പുരസ്കാരം ലഭിച്ചത്.

12 വയസ്സ് മുതൽ പ്രൊഫഷണലായി സ്റ്റേജുകളിൽ വായന ആരംഭിച്ച മുക്കം സലിം മൃദംഗത്തിന് പുറമേ തബല ഹാർമോണിയം എന്നീ സംഗീത ഉപകരണങ്ങളും വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന കലാകാരൻ കൂടിയാണ് .

40 വർഷത്തെ കലാജീവിതത്തിൽ ആയിരക്കണക്കിന് വേദികളിൽ മുക്കം സലിം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.കലാമണ്ഡലം ഹൈദരലി ഹരിപ്പാട് കെ പി എൻ പിള്ള, കാഞ്ഞങ്ങാട് രാമചന്ദ്രൻ, സംഗീതസംവിധായകൻ ശരത് തുടങ്ങിയ പ്രമുഖരുടെ കൂടെ നിരവധി കച്ചേരികളിൽ മൃദംഗം വായിച്ചിട്ടുണ്ട്

പാറശ്ശാല രവി ,ഭാസ്കരദാസ് കോഴിക്കോട് എന്നിവരാണ് തന്റെ പ്രധാന ഗുരുക്കൾ എന്നും പുരസ്കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഈ പുരസ്കാരം എന്റെ നാടായ മുക്കത്തിനും കുടുംബത്തിനും ഗുരുക്കന്മാർക്കും സമർപ്പിക്കുകയാണെന്നും മുക്കം സലിം പറഞ്ഞു

പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിൽ നിന്നും മൃദംഗത്തിൽ ഗാനഭൂഷണം ഒന്നാം ക്ലാസോടെ വിജയിച്ച മുക്കം സലീം ഗവൺമെന്റ് സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും മൃതംഗത്തിൽ ഗാന പ്രവീണയിലും ഒന്നാം ക്ലാസോടെ യാണ് വിജയിച്ചത്.

പ്രമുഖ നാടക നടനും നൃത്താ അധ്യാപകനും ആയിരുന്ന സി അലവി മാഷിന്റെയും സൈനബയുടെയും ഏക മകനായ മുക്കം സലീമിന്റെ മൂന്നു പെൺ മക്കളും കലാരംഗത്തെ മികച്ച നേട്ടങ്ങൾ നേടിയവരാണ്.
മൂന്നു മക്കളിൽ മൂത്തവളായ സുഹാന സലീം ഭരതനാട്യത്തിൽ പിഎച്ച്ഡി യും രണ്ടാമത്തെ മകൾ നാഷിത സലിം വീണയിൽ MA യും, ചെറിയ മകൾ ലിയാന സലീം വയലിൽ MA യുമാണ്.

നിരവധി മലയാളം ഗസൽ ആൽബങ്ങൾക്ക് സംഗീതം നൽകുകയും തബല വായിക്കുകയും ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹംകൂടാതെ മധുചന്ദ്രലേഖ ,മാധവിയം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് മുക്കം സലീം

മലപ്പുറം ജില്ലയിലെ ഒഴുകൂർ ക്രെസന്റ് സ്കൂളിൽ നിന്നുംസംഗീത അധ്യാപകനായി വിരമിച്ച മുക്കം സലീം
ആകാശവാണി ഗ്രേഡഡ് ആർട്ടിസ്റ്റ് കൂടിയാണ് .ഭാര്യയും മൂന്നുമക്കളും അടങ്ങുന്ന കുടുംബം ലയനം സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്ന സംഗീത വിദ്യാലയം നടത്തി വരുന്നു .

error: Content is protected !!