കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ; വാക്സിൻ പരാജയം എന്ന് ഒരിക്കലും പറയാൻ കഴിയില്ല; SAT ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു

എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് സൂപ്രണ്ട് ഡോക്ടർ ബിന്ദു. പേവിഷബാധ തടയാനുള്ള വാക്സിൻ എടുത്തിട്ടും വിഷബാധ ഏറ്റത് വാക്സിൻ ഫലപ്രദം അല്ലാത്തതുകൊണ്ടല്ല. നേരിട്ട് ഞരമ്പിലോ, ശരീരത്തിൻ്റെ മുകൾ ഭാഗത്തോ കടിയേറ്റാൽ മാത്രമാണ് അപടകം ഉണ്ടാകാനുള്ള സാധ്യത ഡോക്ടർ ബിന്ദു വ്യക്തമാക്കി.

കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്. അവസാന ഡോസ് വാക്സിൻ മാത്രമാണ് കുട്ടിയ്ക്ക് എടുക്കാൻ ഉണ്ടായിരുന്നത്.നായയുടെ കടിയേറ്റത്തിന് ശേഷം ഉടൻ തന്നെ കുട്ടിയുടെ അമ്മ മുറിവ് കഴുകുകയും ഹെൽത്ത് സെന്ററിലേക്ക് പോകുകയും ചെയ്തിരുന്നു ഡോക്ടർ ബിന്ദു കൂട്ടിച്ചേർത്തു.

കേരളത്തിൽ 5 ലക്ഷം പേരോളം വാക്സിൻ എടുക്കുന്നുണ്ട്. വാക്സിൻ എടുത്തിട്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. നായ നരമ്പിന്റെ ഭാഗത്താണ് കടിക്കുന്നതെങ്കിൽ അതിന്റെ വൈറസ് നേരെ തലച്ചോറിനെയാണ് ബാധിക്കുക. ഇത്തരം സാഹചര്യത്തിൽ വാക്സിൻ എത്രത്തോളം ഫലപ്രദമാകും എന്നകാര്യം പറയാൻ സാധിക്കില്ലെന്നും കുട്ടികളായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് SAT ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

അതേസമയം, കുന്നിക്കോട് തെരുവുനായയുടെ ആക്രമണം ഏറ്റ വീടിന്റെ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. കുട്ടിയെ നായ കടിച്ച സ്ഥലത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തുകയാണ്.
കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ പ്രതിരോധ വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

കഴിഞ്ഞ മാസം 8 ന് കൊല്ലത്ത് വീടിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചു. വാക്സിൻ അവസാന ഡോസ് എടുക്കുന്നതിന് മുൻപ് പനി ആരംഭിച്ചു. തുടർന്നാണ് SAT ആശുപത്രിയിൽ എത്തിച്ച ശേഷം പേ വിഷബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!