ജില്ലയിൽ, കൃഷിവകുപ്പിൻ്റെ 81 ഓണചന്തകൾ സെപ്റ്റംബർ 11 മുതൽ 14 വരെ

കോഴിക്കോട്: ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണചന്ത സെപ്ത‌ം ബർ 11 മുതൽ 14 വരെ 81 കേന്ദ്ര ങ്ങളിൽ നടക്കും. വിപണി വില യെക്കാൾ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളിൽ പച്ചക്കറി വിൽക്കുക.

സ്വകാര്യ കച്ചവടക്കാർ നൽകുന്നതിനേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് കർഷകരിൽ നിന്നും പച്ചക്കറികൾ സംഭരിക്കുന്നത്. ജൈവ പച്ചക്കറിയാകട്ടെ കർഷകരിൽ നിന്നും 20 ശതമാനം അധികം വില നൽകി സംഭരിച്ച് ചന്തയിൽ 10 ശതമാനം കിഴിവിൽ വിൽക്കും. 81 ഓണചന്തകളിൽ 12 എണ്ണം കോഴിക്കോട് കോർപറേഷൻ പരിധിയിലായിരിക്കും. പച്ചക്കായയും ചേന യുമാണ് കൂടുതൽ സംഭരിക്കുക. ചന്തകളിൽ മിൽമ, കേരള ഗ്രോ ബ്രാന്റ്, ഹോർട്ടികോർപ്പ് ഉത്പ|ന്നങ്ങളും ലഭ്യമായിരിക്കും. കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും. ഹോർട്ടികോർപ്പിന്റെ കോഴിക്കോട്, വടകര സബ് സെൻ്ററുകളുടെ കീഴിൽ സെപ്റ്റംബർ 11 മുതൽ 68 ഓണചന്തകളും പ്രവർത്തിക്കും. ഇതിന് പുറമെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെതായി (വിഎഫ്‌പി സികെ) ആറ് കേന്ദ്രങ്ങളിലും ഓണചന്ത നടത്തും.

error: Content is protected !!