
newsdesk
കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു.തെളിവുകളുടെ അഭാവത്തിൽ കോഴിക്കോട് പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ഏഴ് പ്രതികളെ വിട്ടയച്ചത്.
2022 ആഗസ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരെ കൂടാതെ രോഗിയുടെ കൂട്ടിരിപ്പുകാരനെയും മാധ്യമം ദിനപത്രം റിപ്പോർട്ടറെയും മർദിച്ചുവെന്നാണ് കേസ്