
newsdesk
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പിൽ ലഹരി വിപത്തിനെതിരെ പോരാടാൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാർ രംഗത്തിറങ്ങുന്നു.പ്രദേശത്ത് ലഹരിയുടെ ഉപഭോഗവും വിതരണവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ഇവിടെ ഉമ്മയും മകനും പൊലീസുകാരെ വെട്ടിപ്പരിക്കേല്പിച്ചിരുന്നു. ഇതുൾപ്പെടെ ലഹരി മാഫിയയുമായി ബന്ധപ്പെട്ട വിപത്തുകൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് വലിയപറമ്പ് ലിവാഉൽ ഇസ്ലാം മദ്റസയിൽ നടന്ന യോഗത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്.
ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വലിയപറമ്പ്അങ്ങാടിയിൽ പൊതുയോഗവും ബോധവത്കരണ ക്ലാസും നടക്കും.നാട്ടിലെ റെസിഡൻസുകളുടെ നേതൃത്വത്തിൽ ക്ലസ്റ്റർ മീറ്റിങ്ങുകളും ലഹരി വിൽപന കേന്ദ്രങ്ങളിൽ രാത്രികാല പരിശോധനയും നടത്തും. വാർഡ് മെംബർമാരായ ഷാഹിന ടീച്ചർ, ജിജിത സുരേഷ് എന്നിവർ ചെയർമാൻമാരായി 30 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
യോഗത്തിൽ ഖാദർ പാറക്കൽ, മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ, അഹമ്മദ് കുട്ടി മാസ്റ്റർ കറുത്ത പറമ്പ്, റസീഫ് കൊണിയാത്ത്, ലത്തീഫ് മാസ്റ്റർ, പി. സക്കീർ, റഷീദ് എള്ളങ്ങൽ, ടി.കെ. വേലായുധൻ, കുയ്യിൽ മുഹമ്മദ്, പി.ഹൈദർ, ബാബു തോണ്ടയിൽ,ബാബു ചാലിൽ, ഒ. സിദ്ദീഖ്, സനിത്ത് പാലക്കൽ, അസീസ് ചാലിൽ, കെ.പി. സക്കീർ എന്നിവർ പങ്കെടുത്തു.