
അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി മുഖ്യ സ്ഥാനാര്‍ഥികള്‍ ആയ ട്രംപും ബൈഡനും .
നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും ആണ് നേര്‍ക്കുനേര്‍ സംവദിച്ചത്.
കൊവിഡ് പ്രതിരോധത്തിനു ട്രംപ് ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ലെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. കോവിഡ് എന്ന മഹാമാരിയുടെ ആരംഭത്തില്‍ തന്നെ വരാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് ലഭിച്ചതാണ്. എന്നിട്ട് പോലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണെന്നും ബൈഡന്‍ പറഞ്ഞു.
നുണകളാണ് ട്രംപ് എപ്പോഴും പറഞ്ഞതെന്നും ബൈഡന്‍ പരിഹസിച്ചു. ട്രംപ് ഒരു നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ബൈഡന്‍ ഇതോടൊപ്പം പറഞ്ഞു.
ഈ സമയത്ത് ബൈഡൻ ആയിരുന്നു രാജ്യം ഭരിക്കുന്നതെങ്കില്‍ മരണസംഖ്യ ഇപ്പോഴത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നതും മെച്ചപ്പെട്ട രീതിയിലേക്ക് എത്തിച്ചതും താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഒട്ടനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നും ട്രംപ് ഇതോടൊപ്പം അവകാശപ്പെട്ടു.