മസ്റ്ററിങ് ചെയ്യാത്ത 3.47 ലക്ഷം പേരുടെ റേഷൻവിഹിതം തടഞ്ഞു

പലതവണ അവസരം നൽകിയിട്ടും മസ്റ്ററിങ് ചെയ്യാതിരുന്ന പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 3.47 ലക്ഷം പേരുടെ റേഷൻവിഹിതം ഭക്ഷ്യവകുപ്പ് തടഞ്ഞു. ജൂലായിലെ ധാന്യമാണു തടഞ്ഞത്. ജൂൺ 30-നകം മസ്റ്ററിങ് ചെയ്യാത്തവരെ അയോഗ്യരായി കണക്കാക്കണമെന്ന കേന്ദ്ര ഭക്ഷ്യസെക്രട്ടറിയുടെ നിർദേശമനുസരിച്ചാണു നടപടി.

പിങ്ക് കാർഡിന് ആളെണ്ണം നോക്കിയാണ് വിഹിതം. അരിയും ഗോതമ്പും ആട്ടയുമടക്കം ഒരാൾക്ക് അഞ്ചുകിലോയാണ് പ്രതിമാസം കിട്ടുക. അതിനാൽ, കേന്ദ്രനിർദേശം നടപ്പാക്കാൻ തടസ്സമുണ്ടായില്ല. കാർഡിലെ മസ്റ്ററിങ് ചെയ്യാത്ത അംഗങ്ങളെ മാത്രം ഇ-പോസ് യന്ത്രത്തിൽനിന്നു നീക്കിയാണ് വിഹിതം തടഞ്ഞത്. മറ്റുള്ളവർക്ക് റേഷൻ കിട്ടി.

error: Content is protected !!