
newsedsk
മുക്കം : അഭിലാഷ് ജംഗ്ഷനിൽ സീബ്രാ ക്രോസിംഗിൽ അപകടം . കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി നിർത്തിയിട്ട കാറിനെ അമിത വേഗതയിൽ പുറകിൽ നിന്നെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു. മുക്കത്തു നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ഡിലൈറ്റ് എന്ന ബസാണ് , ഇന്നോവ KL 11 AY 5294 എന്ന കാറിൽ വന്നിടിച്ചത് .
. രാവിലെ പത്തരയോടെയാണ് സംഭവം . അഭിലാഷ് ജംഗ്ഷനിൽ സീബ്രാ ലൈനിൽ റോഡ് മുറിച്ചുകടക്കുന്നതിനായി എത്തിയ കാൽനടയാത്രക്കാർക്ക് കടന്നുപോവുന്നതിനായി നിർത്തിയിട്ട ഇന്നോവ കാറിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ് വന്ന് ഇടിക്കുകയുമായിരുന്നു , അമിത വേഗതയിൽ വരുന്ന ബസിനെ കണ്ടതോടെ റോഡ് മുറിച്ചു കടക്കാൻ തുടങ്ങിയ യാത്രക്കാർ ക്ലോസ് ചെയാതെ പുറകിലോട്ടു മാറിയത് കൊണ്ട് വലിയൊരു അപകടം ഒഴിവാകുകയായിരുന്നു .മുക്കം കക്കാട് സ്വദേശി സലീമിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ . ഇടിയുടെ ആഘാതത്തിൽ കാറിന്റെ പുറകു വശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .ബസിനെതിരെ മുക്കം പോലീസ് സ്റ്റേഷനിൽ പരാതി എഴുതി നൽകിയിട്ടുണ്ട് സലിം .
ജില്ലയിൽ ,സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാരെ അവഗണിക്കുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ പതിവായിരിക്കുന്നുവെന്ന് പല വാർത്തകളും കേസുകളും റിപ്പോർട്ട് ചെയ്തിട്ടും ഒരു പ്രയോജ നവുമില്ല , വേഗത കുറക്കുക എന്ന സീബ്രാ ലൈനിലെ നിയമം പാലിക്കാൻ മിക്ക വാഹനങ്ങൾക്കും മടിയാണ് .ബസ്ജീവനക്കാർ ആണ് ഈ നിയമ ലംഘനത്തിൽ മുൻപിൽ പറയുന്ന കാരണം ടൈമിംഗ്.
ആവർത്തിച്ചുള്ള അപകടങ്ങൾ ഉണ്ടായിട്ടും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ എപ്പോഴും ജനങ്ങൾ പ്രയാസപ്പെടുകയാണ് .
സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചു.
ഒരു അപകട കേസ് പരിഗണിക്കുന്നതിനിടെ, എല്ലാ പ്രധാന റോഡുകളിലും കാൽനടയാത്രക്കാരുടെ ക്രോസിംഗുകൾ അടയാളപ്പെടുത്തുകയും നിർബന്ധമാക്കുകയും ചെയ്യണമെന്ന് കോടതി പറഞ്ഞു. സീബ്രാ ക്രോസിംഗുകളിലെ അപകടത്തിന് ഡ്രൈവർ ഉത്തരവാദിയായിരിക്കുമെന്നും ഹൈക്കോടതി വിധിച്ചു.
“1989 ലെ റോഡ് ചട്ടങ്ങളുടെ നിയമങ്ങൾ, ഒരു മോട്ടോർ വാഹനത്തിന്റെ ഡ്രൈവർ ഒരു റോഡ് കവലയിലോ, ഒരു റോഡ് ജംഗ്ഷനിലോ, കാൽനട ക്രോസിംഗിലോ അല്ലെങ്കിൽ ഒരു റോഡ് മൂലയിലോ വേഗത കുറയ്ക്കണമെന്ന് നിയമപരമായി ബാധ്യസ്ഥനാണെന്ന്” കോടതി ചൂണ്ടിക്കാട്ടി.
സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഡ്രൈവർമാർ ലംഘിക്കുന്ന സംഭവങ്ങൾ വ്യാപകമാണെന്ന് ആരോപണമുണ്ട്.