
Web Desk
കടക്കെണിയെ തുടർന്ന് കർഷകൻ പാടവരമ്പത്തെ മരത്തിൽ തൂങ്ങിമരിച്ചു. വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവ്ആണ് മരിച്ചത്. കൃഷി ആവശ്യത്തിനായി രാജീവ് ബാങ്കുകളിൽനിന്നും അയൽകൂട്ടങ്ങളിൽനിന്നും വായ്പ എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.സർക്കാർ ധനസഹായം വെറും 2000 രൂപയാണ് ലഭിച്ചത്. ഇതിനെതിരെ രാജീവ് ഉള്‍പ്പെടെ 10 കർഷകർ ചേർന്നു ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും മഴ ചതിച്ചു. വായ്പ്പതുക തിരിച്ചടയ്ക്കാൻ കഴിയാത്തതിലെ മനോവിഷമത്തെ തുടർന്നു രാജീവ് ജീവനൊടുക്കുകയായിരുന്നു.