വാർത്തകൾ വഴിതെളിച്ചു, സുമനസ്സുകൾ താങ്ങായി ജോണിക്കിനി ആശ്വാസ ജീവിതം

മുഹമ്മദ് ഇഷാൻ ജോണിക്ക് സഹായം നൽകുന്നു

ജീവിതത്തിന്റെ സംഗീതം നിലച്ച്,സുമനസ്സുകളുടെ സഹായ ഹസ്തം തേടുന്ന  ജോണിയുടെ ദുരിത ജീവിതം വാർത്തയായതോടെ സഹായങ്ങൾ വരവായി.ജീവിത വൃത്തിക്കായി വീട്ടിൽ  ഇനി വിറ്റഴിക്കാനുള്ളത്  ജീവിത വഴികാട്ടിയായ കീ ബോർഡും ഊന്നുവടിയും മാത്രമായ ജോണിക്ക്    ആദ്യ സഹായവുമായി എത്തിയത്  ചുണ്ടത്തും പൊയിൽ ഗവ.യു.പി സ്കൂൾ മൂന്നാം ക്ലാസ്  വിദ്യാർത്ഥിയായ മുഹമ്മദ് ഇഷാനാആയിരുന്നു.സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടി  വെച്ചിരുന്ന നാണയത്തുട്ടുകളാണ് ജോണിക്കു ഇഷാൻ നൽകിയത് . തേക്കുംകാട് പട്ടോത്ത് മുഹമ്മദ് അനീസിന്റെയും സുമയ്യയുടെയും മകനാണ് ഇഷാൻ . ഇഷാന്റെ കൈ നീട്ടത്തെ തുടർന്ന് നിരവധി സഹായങ്ങൾ  ജോണിയെ തേടി എത്തുകയായിരുന്നു. ജീവിതമാർഗമായി ജോണി ആഗ്രഹിച്ചതു പോലെ  വീടിനടുത്ത്  കട  നിർമിക്കാൻ  ആവശ്യമായ വസ്തുക്കൾ  നൽകാമെന്ന് മരഞ്ചാട്ടി ഒരുമ ട്രിപ്പർ ഡ്രൈവേഴ്സ് വാഗ്ദാനം ചെയ്തു. .നജീബ് ,ഉമൈർ ,സുനീർ ,റഫീഖ് ,അജിത്കുമാർ,സുഹൈബ് ,വിൽസൺ ,എന്നിവരെത്തിയാണ്  സഹായം  വാഗ്ദാനം ചെയ്തത്. ഇതോടപ്പം  ബിൽഡിംഗ് നിർമിക്കാനുള്ള  സഹായധനം  നൽകുകയും ചെയ്തു.വാർത്ത കണ്ടതിനു പിന്നാലെ വിദേശത്തു നിന്നെത്തിച്ച പണവുമായാണ്  തെകെപ്ലാത്തോട്ടത്തിൽ ജോർജ് ജോസഫ്,ഷൈല ദമ്പതികൾ  ജോണിയുടെ വീട്ടിലെത്തിയത്.ജീവിതവൃത്തിക്കായി വിറ്റഴിച്ച തന്റെ വ്യായാമ ഉപകരണങ്ങളും സുമനസുകളുടെ സഹായത്താൽ തിരിച്ചു വാങ്ങാനായ സന്തോഷത്തിലാണ് ജോണി.

error: Content is protected !!