
Report: Web Desk
മതനിന്ദ ആരോപിച്ച് പാരിസിൽ അധ്യാപകനെ തലയറുത്ത് കൊന്നു.ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയാണ് കൊല്ലപ്പെട്ടത്. കൊലയാളി പിന്നീട് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു മാസം മുമ്പ് സാമുവൽ പാറ്റി വിദ്യാർത്ഥികളെ പ്രവാചകന്റെ കാർട്ടൂൺ കാണിച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു. മുസ്ലീം വിദ്യാർത്ഥികളോട് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോവാൻ അഭ്യർഥിച്ചതിനുശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാർട്ടൂൺ കാണിച്ചത്.