തെരഞ്ഞെടുപ്പ് പ്രചാരണം; റാലികൾ, മുദ്രാവാക്യം വിളികൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു.

ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വ്യക്തമായ നിർദേശങ്ങളുണ്ട്. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ-ലഘുലേഖ വിതരണം, തെരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല.

പ്രചാരണത്തിനിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. തെരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ല. കുട്ടികളെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിയമ പ്രകാരം നിരോധിക്കപ്പെട്ടതാണെന്നും കലക്ടർ വ്യക്തമാക്കി.

error: Content is protected !!