
താമരശ്ശേരി: കഴിഞ്ഞ ഏഴാം തിയ്യതി ഉച്ചക്ക് താമരശ്ശേരി ചുങ്കം മുട്ടുകടവിൽ വെച്ച് പട്ടിയുടെ കടിയേറ്റ ആട്ടിൻകുട്ടിയെ നാട്ടുകാർ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചിരുന്നു, എന്നാൽ ഡോകടർ അവധിയിലാണെന്ന് പറഞ്ഞ് ജീവനക്കാർ മൈക്കാവ് മൃഗാശുപത്രിയിലേയും, പുതുപ്പാടി മൃഗാശുപത്രിയിലേയും ഡോക്ടർമാരുടെ നമ്പർ നൽകി. ഇവരുമായി ബന്ധപ്പെട്ടങ്കിലും ചികിത്സിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് കുടൽ പുറത്തുചാടിയ നിലയിലായിരുന്ന ആട്ടിൻ കുട്ടിയെ ഉടമയായ ജാനകിയമ്മ വീട്ടിലേക്ക് തന്നെ കൊണ്ടു പോകുകയായിരുന്നു. പിന്നീട് താമരശ്ശേരി ജനമൈത്രി പോലീസിൻ്റെ ഇടപെടൽ മൂലം രാത്രി 9 മണിയോടെ മൈക്കാവ് മൃഗാശുപത്രിയിൽ വെച്ചു തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും അടുത്ത ദിവസം രാവിലെ ആട്ടിൻകുട്ടിയുടെ ജീവൻ പൊലിഞ്ഞു.
സംഭവം വാർത്തയാവുകയും ,ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി രാജു നേരിട്ട് ഇടപെടുകയും ,അടിയന്തിര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസർ സിന്ധു നൽകിയ പ്രഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി മൃഗാശുപത്രി യിലെ ഡോക്ടർ ജയശ്രീയെ സസ്പെൻ്റ് ചെയ്തത്.ജയശ്രീ സംഭവ ദിവസം അവധിയിൽ ആയിരുന്നെങ്കിലും ഓഫീസിൽ നടന്ന പരിശോധയിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച സംഭവിച്ചത് കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് നടപടി.ആശുപത്രിയിലെ മറ്റു ജീവനക്കാർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.