
കടപ്പാട് : RT MEDIA
ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയില്‍ കഴിഞ്ഞവര്‍ഷം പ്രളയംബാധിച്ച പ്രദേശങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.മലയോരത്തെ താഴ്ന്ന പ്രദേശത്തെ മിക്ക പ്രാദേശിക റോഡുകളും വെള്ളത്തിനടിയിലായി.
ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ചെറുപുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മുക്കം നഗരസഭ, കോടഞ്ചേരി, തിരുവമ്പാടി, കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീതിയും നിലനില്ക്കുന്നു. നേരത്തെ തന്നെ മുന്നറിയിപ്പ് നല്കിയതിനാലും മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ ഉള്ളതിനാലും പലരും വീട് ഒഴിയുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പിൽ ആണ്.
മുക്കം ചേന്ദമംഗല്ലൂര്‍ റോഡില്‍ ഗതാഗത തടസം നേരിടുന്നുണ്ട്. ചേന്ദമംഗല്ലൂര്‍ – കക്കാട് റോഡ്, കൊടിയത്തൂര്‍ കോട്ടമ്മല്‍ കാരാട്ട് റോഡ്, ചെറുവാടി – ചുള്ളിക്കാപറമ്പ് റോഡ് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ചേന്ദമംഗല്ലൂര്‍ പുല്പറമ്പില് എഴ് കടകള്‍ വെള്ളത്തിലാണ്. നാട്ടുകാരും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങി കടകയിലെ സാധനങ്ങള്‍ മാറ്റിയത് കൊണ്ട് വൻ നാശനഷ്ടം ഒഴിവാക്കാൻ സാധിച്ചു.
മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി തടസം ഉണ്ടായി. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നിട്ടുണ്ട്.
താമരശേരി മേഖലയിലും ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങള്‍ മുങ്ങി