
web desk
പാര്‍ട്ടിയിൽ പ്രവര്‍ത്തിച്ചവരെയാണ് വനിതകളിൽ മത്സരിപ്പിക്കേണ്ടത് എന്ന് ലതിക സുഭാഷ്. എന്നും സ്ത്രീ എന്നാൽ അടിച്ച് അമര്‍ത്തപ്പെടാനുള്ള ആളാണോ എന്നും ലതികാ സുഭാഷ് ചോദിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ പരസ്യമായി തലമുണ്ഡനം ചെയ്ത് അവര്‍ പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പ്രതികരണം നടത്തിയിരിക്കുന്നത്.മഹിളാ കോണ്‍ഗ്രസിന് 20 ശതമാനം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ 14 എങ്കിലും തരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വെറും ഒന്‍പത് സീറ്റ് മാത്രമാണ് ലഭിച്ചത്.ബിജെപിയിൽ 14 സിപിഎമ്മിന് 10 മുസ്ലീം ലീഗ് പോലും ഒരു സീറ്റ് വനിതയ്ക്ക് അവസരം കൊടുത്തു. ഇവരൊക്കെ സീറ്റ് നൽകിയത് പാര്‍ട്ടിക്കുള്ളിൽ പ്രവര്‍ത്തിച്ച ആളുകള്‍ക്കാണെന്നും ലതിക ആരോപിച്ചു.
തിരുവനന്തപുരത്ത് ഒരു പെണ്‍കുട്ടിയെ സിപിഎം മേയറാക്കി. അവര്‍ കുട്ടിക്കാലം തൊട്ട് കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി വരുന്നവരാണ്. അതുപോലെ കോണ്‍ഗ്രസ് എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടിക്ക് അവസരം കൊടുത്താൽ അങ്ങിനെയാകുമോ. എന്തെങ്കിലും ആരെങ്കിലും കാണിക്കുന്നത് കണ്ട് അതിനെ അനുകരിക്കുന്നത് ശരിയാണോ. താൻ 16 വയസ് മതൽ താൻ പാര്‍ട്ടിയിലുണ്ടെന്നും അവര്‍ പ്രതികരിച്ചു.തന്നോട് മത്സരിക്കണമെന്ന് നിരവധി ആളുകള്‍ വിളിച്ച് അറിയിക്കുന്നുണ്ട്. എന്നാൽ, താൻ അത് അവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. കാരണം താൻ ബലഹീനയാണെന്നും, 89 മുതൽ അറിയാം ഒരു തെരഞ്ഞെടുപ്പ് എന്നാൽ അടുക്കും ചിട്ടയോടും നടത്തേണ്ടതാണ്.തന്നെ സ്നേഹിക്കുന്ന ഒരുപാട് പാർട്ടി പ്രവര്‍ത്തകരുണ്ട് അവരുടെ ഒക്കെ കൈകള്‍ കെട്ടിവച്ചിരിക്കുകയാണ്. അവര്‍ക്ക് ഒന്നിനും പറ്റില്ല. അവരുടെ മാനസിക വിഷമം ഉൾപ്പടെയുള്ള കാര്യങ്ങളുണ്ട്. അതുകൊണ്ടു കൂടുതൽ ആലോചിച്ചിട്ട് ചെയ്യേണ്ട കാര്യങ്ങളാണ്.