
Web Desk
കുറ്റ്യാടിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കെപി കുഞ്ഞമ്മദ് കുട്ടി ഇടതുമുന്നണി സ്ഥാനാർഥി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് നിർണായക തീരുമാനം സ്വീകരിച്ചത്. പ്രവർത്തകരുടെ കടുത്ത എതിർപ്പും പ്രാദേശിക പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം. കുഞ്ഞമ്മദിനെ സ്ഥാനാർഥിയാക്കുന്നതിനെ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞമ്മദ് കുട്ടി. പ്രവർത്തകരുടെ ആവശ്യത്തിനൊപ്പം പാർട്ടി കീഴ്ഘടകത്തിൽ നിന്നും കുഞ്ഞമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയിരുന്ന സീറ്റ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സിപിഎമ്മിന് തന്നെ വിട്ടു നല്‍കുകയായിരുന്നു.
കുറ്റ്യാടിയിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വെണമെന്ന നിലപാടിലാണ് പ്രവർത്തകർ മുന്നോട്ട് വെച്ചത്. സിപിഎം ആവശ്യപ്പെട്ടാൽ സീറ്റ് വിട്ടുനൽകുമെന്ന നിലപാടിലായിരുന്നു ജോസ് കെ മാണി. സീറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ കോടിയേരി ബാലകൃഷ്ണൻ ജോസ് കെ മാണിയുമായി ചർച്ച നടത്തിയിരുന്നു.
കുറ്റ്യാടി സീറ്റിനെ ചൊല്ലി പ്രവർത്തകർക്കിടെയിലെ എതിർപ്പ് സമീപ മണ്ഡലങ്ങളായ നാദാപുരത്തും വടകരയിലും പ്രതികൂലമായ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായതോടെയാണ് പുതിയ തീരുമാനം ഉണ്ടായത്.