ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് ബിപി മൊയ്തീനായി പാര്‍ക്ക് ഒരുങ്ങുന്നു

മുക്കം: ബി.പി മൊയ്തീന്‍റെ സ്മരണയ്ക്ക് തെയ്യത്തുംകടവില്‍ പാര്‍ക്ക് ഒരുങ്ങുന്നു. സാമൂഹിക പ്രവര്‍ത്തകനായിരുന്ന ബി.പി മൊയ്തീന്‍റെ അനശ്വര പ്രണയത്തേയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന രീതിയിലാണ് സ്മാരകം നിര്‍മിക്കുന്നത്.

തോണി അപകടത്തില്‍ മറ്റുള്ളവരെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച മൊയ്തീന്‍ മുക്കത്തുകാരുടെ ഓര്‍മകളില്‍ അഭിമാനമാനവും നൊമ്പരവും ആത്മബോധവുമൊക്കെയായി ഇന്നും ജീവിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ പേരില്‍ ഒരു സ്മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തെയ്യത്തുംകടവില്‍ പാലം വന്നതോടെ കടത്ത് നിലച്ചെങ്കിലും മൊയ്തീന്‍റെ ജീവന്‍ നിലച്ച ഇടമെന്ന നിലയില്‍ അവിടെ സ്മാരകം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ പരിശ്രമങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്യമാകാന്‍ ഒരുങ്ങുന്നത്. ഇരുവഴിഞ്ഞിപ്പുഴയുടെ കുത്തൊഴുക്കില്‍ ഇടിയുന്ന തെയ്യത്തുംകടവിലെ തീരങ്ങളെ സംരക്ഷിക്കാനായി മരങ്ങള്‍ വെച്ചുപിടിപ്പിച്ച സ്ഥലത്ത് ബിപി മൊയ്തീനന്‍റെ സ്മരണക്കായി പാര്‍ക്ക് രൂപപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. നഗരസഭയുടെ പദ്ധതിയില്‍ നിന്ന് തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത ഘട്ടത്തിൽ ഇരിപ്പിടങ്ങള്‍, ലൈറ്റിംഗ് സംവിധാനങ്ങള്‍, കുട്ടികള്‍ക്ക് ഊഞ്ഞാലുകള്‍, പൂച്ചെടികള്‍ അടക്കമുള്ളവ കൂടി പാര്‍ക്കില്‍ സ്ഥാപിക്കുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

error: Content is protected !!