
Report: Web Desk
ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചിട്ടും ലൈസൻസ് എടുക്കാൻ കഴിയാതെ അപേക്ഷകർ. മാറിയ നിബന്ധനകൾക്കനുസരിച്ച് ടെസ്റ്റിന് ഹാജരാക്കേണ്ട അപേക്ഷ കിട്ടാത്തതിനാലാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്.
ഡ്രൈവിംഗ് പഠിച്ചിട്ടും ലൈസൻസ് എടുക്കേണ്ട തീയതി ലഭിച്ചിട്ടും ലൈസെന്സ് എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് അപേക്ഷകർ. ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചപ്പോൾ കോവിഡ് നിബന്ധനകൾ ഉൾപ്പെടുത്തിയിരുന്നു. ടെസ്റ്റിന് ഹാജരാകുന്നയാൾ പഞ്ചായത്തിന്റേയോ നഗരസഭാ സെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ സാക്ഷ്യപത്രം മോട്ടോർ വകുപ്പിന് കൈമാറണം.
ടെസ്റ്റിന് ഹാജരാകുന്നയാൾ കണ്ടെയൻമെന്റ് സോണിൽ അല്ലെന്നും പനിയും ചുമയും മറ്റു ആരോഗ്യ പ്രശ്നങ്ങളുമില്ല, വീടുകളിലായി ആരും ക്വാറന്റൈനിൽ ഇല്ല തുടങ്ങിയ കാര്യങ്ങൾ ആണ് സാക്ഷ്യപാത്രമായി സമർപ്പിക്കേണ്ടത്. എന്നാൽ മിക്കയിടത്തും ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഈ സാക്ഷ്യപത്രം കിട്ടുന്നില്ലെന്നുമാത്രമല്ല ടെസ്റ്റു തിയ്യതി നിശ്ചയിച്ചതിനു ശേഷമാണ് പലരും സാക്ഷ്യപത്രം സമർപ്പിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് അതുകൊണ്ട് തന്നെ ടെസ്റ്റ് ദിവസം സാക്ഷ്യപത്രം സമർപ്പിക്കാൻ സാധിക്കുന്നില്ല. ഇതിനാൽ തന്നെ വളരെ കുറച്ചു പേരുടെ ടെസ്റ്റ് ആണ് മോട്ടോർ വാഹനവകുപ്പ് നടത്തുന്നത്. ഡിസംബറിനുള്ളിൽ എങ്ങനെ ബാക്കിയുള്ളവരുടെ ടെസ്റ്റ് നടത്തും എന്ന ആശങ്കയിലാണ് ഡ്രൈവിംഗ് സ്കൂൾകൾ.