ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു; കടബാധ്യതയെന്ന് ബന്ധുക്കൾ

News Desk

തിരുവനന്തപുരത്ത് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു.മുറിഞ്ഞപാലം സ്വദേശി നിര്‍മല്‍ ചന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പ്രാഥമിക വിവരം. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിര്‍മല്‍ കോഴിക്കച്ചവടം തുടങ്ങിയിരുന്നു. എന്നാല്‍ പത്ത് ലക്ഷത്തോളം രൂപ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തായിരുന്നു ബിസിനസ് നടത്തിയത്.

കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷമായി സ്ഥാപനം പൂട്ടിയിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപജീവനത്തിനായി വർക്കലയിൽ കോഴിക്കട നടത്തിവരികയായിരുന്നു നിർമ്മൽ. ഇവിടെയാണ് നിർമ്മൽ ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ സാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് നിർമ്മൽ ചന്ദ്രന്റെ കുടുംബം.

error: Content is protected !!