
ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്തു സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവിധേയമായ 25 ആപ്പുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു .അമ്പതിനായിരത്തിനു മുകളില്‍ ഇന്‍സ്റ്റാളുകള്‍ ഉള്ളവയാണ് പല ആപ്പുകളും. സൂപ്പര്‍ ഫ്ലാഷ് ലൈറ്റ്, ക്ലാസിക്ക് കാര്‍ഡ് ഗെയിം, സോളിറ്റൈര്‍ ഗെയിം, പെഡോമീറ്റര്‍, വീഡിയോ മേക്കര്‍, വാള്‍പേപ്പര്‍ ലെവല്‍, സ്‌ക്രീന്‍ഷോട്ട് ക്യാപ്ചര്‍, പ്ലസ് വെതര്‍, ഫയല്‍ മാനേജര്‍, ഡെയ്‌ലി ഹോറോസ്‌കോപ്പ് വാള്‍പേപ്പര്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടുന്നു.സൈബര്‍ സുരക്ഷാ ഏജന്‍സിയായ എവിനയാണ് അടുത്തിടെ ഈ 25 ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥ ഫേസ്ബുക്ക് ലോഗിന്‍ പേജിന് മുകളില്‍ ഒരു വ്യാജ ലോഗിന്‍ പേജ് സൃഷ്ടിച്ചുകൊണ്ടാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത് .അപകടകരമായ ഈ വാള്‍പേപ്പര്‍ അപ്ലിക്കേഷനുകള്‍, ഇമേജ്, വീഡിയോ എഡിറ്റര്‍മാര്‍, ഫ്‌ലാഷ്‌ലൈറ്റ് അപ്ലിക്കേഷനുകള്‍, ഗെയിമുകള്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഫയല്‍ മാനേജര്‍മാര്‍ എന്നിവയായി മാസ്‌ക്ക് ചെയ്യുന്നുവെന്ന് എവിന കുറിക്കുന്നു. ജൂണ്‍ തുടക്കത്തില്‍ ഇവ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗൂഗിള്‍ അവ നീക്കംചെയിതത് .പ്ലേ സ്‌റ്റോറില്‍ നിന്ന് അപ്ലിക്കേഷനുകള്‍ നീക്കംചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഗൂഗിള്‍ പ്രവര്‍ത്തനരഹിതമാക്കുകയും പ്ലേ പ്രൊട്ടക്റ്റ് സവിശേഷതയിലൂടെ അവരെ അറിയിക്കുകയും ചെയ്യുന്നു.ഫേസ്ബുക്ക് വിവരങ്ങള്‍ ഫിഷിംഗിലൂടെ നേടുന്ന നിരവധി ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഐഒഎസിനെക്കാള്‍ അഞ്ചിരട്ടി സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ആന്‍ഡ്രോയിഡിൽ ഉപയോഗിക്കുന്നുണ്ട്.ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ അപ്ലിക്കേഷനുകളുടെ എണ്ണം ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിനേക്കാള്‍ വളരെ കൂടുതലാണ് .ഇത് അപ്ലിക്കേഷന്‍ അവലോകന പ്രക്രിയയെ ആന്‍ഡ്രോയ് കര്‍ശനമാക്കുന്നുണ്ട് . ഫിഷിംഗ് പോലുള്ള ഗുരുതരമായ ആരോപണങ്ങളില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനും ഫേസ്ബുക്ക് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ലോഗിന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആപ്പുകളെ മുന്‍പും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
