
NEWSDESK
കോഴിക്കോട്: സ്വകാര്യ ബസ് ഉടമകൾ സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ച സമരം പിൻവലിച്ചു. സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. 140 കിലോ മീറ്റർ കൂടുതൽ ദൂരമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. അതേസമയം, ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ കൺസെഷൻ വിഷയത്തിൽ രവി വർമ്മൻ കമ്മിഷൻ റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ലിമിറ്റഡ് സ്‌റ്റോപ്പ്, ഓർഡിനറി ബസുകളുടെ കാര്യത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. നവംബർ 21 മുതലാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചത്