നിറഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് പിതൃമോക്ഷത്തിനായി പ്രാര്‍ത്ഥനയോടെ; മുക്കം ശ്രീ തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിൽ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കെത്തിയത് നൂറുകണക്കിനാളുകള്‍

മുക്കം: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി.പിതൃക്കളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാനും ബലിതര്‍പ്പണം നടത്താനുമെത്തിയ നൂറുക്കണക്കിന് വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യവുമൊരുക്കി ഇരുവഴിഞ്ഞി പുഴയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന മുക്കം തൃക്കുടമണ്ണ ശിവ ക്ഷേത്രം പുലര്‍ച്ചെ 5 മണി മുതല്‍ ഇവിടെയെത്തിയ വിശ്വാസികള്‍ മനോജ് പള്ളിത്തായത് ശാന്തിയുടെ കാര്‍മികത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
കർക്കിടകത്തിലെ ആർത്തലച്ചു പെയ്യുന്ന മഴയിൽ പുഴ നിറഞ്ഞു കവിഞ്ഞിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലെ വെള്ളപ്പൊക്കത്തിൽ തൃക്കുട മണ്ണ ക്ഷേത്രത്തിലെ തൂക്കു പാലം പൂർണമായും തകർന്നിരുന്നു .ബലിതർപ്പണത്തിന് എത്തിയ ആളുകളെ പുഴയുടെ ഇരു കരക്കും എത്തിക്കുന്നതിന് ഷേത്ര കമ്മറ്റി പ്രേത്യേക ബോട്ട് സർവീസ് ഏർപ്പെടുത്തി .എല്ലാവിധ അപകട സാധ്യതകളും വിലയിരുത്തി പരിചയ സമ്പന്നരായ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രേത്യേക സുരക്ഷാ സംവിധാനത്തോടെയാണ് ചടങ്ങുകൾ നടന്നത്.പിതൃക്കള്‍ക്കായി ചെയ്യുന്ന പ്രത്യേക വഴിപാടായ തിലഹോമം, വിശേഷാൽ പൂജകൾ കഴിപ്പിക്കുന്നതിനും വാസുദേവൻ നമ്പൂതിരി പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രസന്നിധിയില്‍ സൗകര്യമൊരുക്കിയിരുന്നു.

error: Content is protected !!