
WebDesk
ധർമപുരി: തമിഴ്നാട് ധർമപുരി ജില്ലയിലെ മരന്ദഹള്ളിയിൽ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മൂന്ന് കാട്ടാനകൾചരിഞ്ഞു. റിസർവ് വനമേഖലയോട് ചേർന്നുള്ള ഫാമിലെ അനധികൃത വൈദുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്. മൂന്ന് പിടിയാനകളാണ് അപകടത്തിൽ ചരിഞ്ഞത്. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ആനക്കുട്ടികളെ അധികൃതരെത്തി അപകടത്തിൽപ്പെടാതെ രക്ഷപ്പെടുത്തി. എന്നാൽ ഈ കുട്ടിയാനകൾ സ്ഥലത്ത് നിന്ന് മാറാതെ നിന്നത് ഏവർക്കും സങ്കടക്കാഴ്ചയായിരുന്നു ഏറെനേരം.
അതേസമയം അപകടത്തിന് കാരണമായ വൈദ്യുത വേലി കെട്ടിയിരുന്ന ഫാം ഉടമ കെ മുരുകേശകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച് വൈദ്യുത വേലിയിൽ ഉപയോഗിക്കുകയായിരുന്നു. വൈദ്യുതി വേലിക്ക് അനുമതിയും ഉണ്ടായിരുന്നില്ല. വൈദ്യുതി ബോർഡ് മുമ്പ് ഇത് കണ്ടെത്തി നടപടി എടുത്തിരുന്നെങ്കിലും മുരുകേശൻ മോഷണം ആവർത്തിക്കുകയായിരുന്നു. ഇതാണ് ആനകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.
